Tuesday 18 December 2012

രക്തസാക്ഷി ?



കരഞ്ഞിരുന്നൊരെൻ കുരുന്നു ചെക്കനെ
കരുത്തരായവർ വിളിച്ചടുപ്പിച്ചു
വിശന്ന കുഞ്ഞിന് പഴവും പാലുമായ്-
വിയർത്തു വന്നൊരെൻ കരം ഗ്രഹിച്ചവർ-
പറഞ്ഞതിങ്ങനെ,
"തരിക ഞങ്ങൾക്കീ കരയും പൈതലെ,
വിശപ്പു മാറ്റി നാം അധികാരത്തിൻറെ-
സുവർണ്ണ ശ്രേണിയിൽ പ്രതിഷ്ടയാക്കീടാം,
പഴുത്തു മൂത്തൊരാ കനികളൊക്കെയും,
നിനക്കു മാത്രമായ് പറിച്ചു നൽകീടാം".

"കൊടുത്തു പോവരുതിവനെ നിന്നുടെ-
മിഴിക്ക് മുൻപിലിട്ടടക്കം ചെയ്തീടും,
കശാപ്പുകാരിവർതരമൊന്നെത്തിയാൽ-
കരുണയില്ലാതെ കഴുത്ത് വെട്ടീടും.
ബലിദാനത്തിൻറെ മഹത്വം ചൊല്ലിയോർ
നിനക്കു ചുറ്റുമായ് പ്രതിരോധം തീർക്കും"
വിവശയായ് നിന്നെൻ ഇടത്തു നെഞ്ചിലെ-
ഉറവ തൻ ശബ്ദം കരഞ്ഞു തുള്ളുന്നു.
നിഷേധ ഭാവത്തിൽ ശിരസ്സുമാട്ടി ഞാൻ-
ഇടതു നെഞ്ചിൻറെ വിലാപം പൂട്ടിച്ചു.
കരുത്തരായവർ കുരുന്നു പൈതലിൻ
കരം ഗ്രഹിച്ചുകൊണ്ടകന്നകന്നു പോയ്.
നനഞ്ഞ വിങ്ങലിൽ മിഴി കുതിർന്ന നാൾ
ഭരണ സാരഥ്യപ്പകൽക്കിനാവുകൾ-
എനിക്ക് കൂട്ടിനായ് വിരുന്ന് വന്നു പോയ്...

കഴിഞ്ഞ രാത്രിയിൽ നിണമണിഞ്ഞൊരാ-
മുഖവുമായൻറെയരികിൽ വന്നവൻ
മൊഴിഞ്ഞതിങ്ങനെ,
"നശിച്ച ലോകത്തിൽ വിലയ്ക്ക് വെച്ചൊരാ-
ഭരണസാരഥ്യം കൈയ്യടക്കിവെക്കുവോർ,
കരുത്തരായവർകശാപ്പുചെയ്യുവാൻ-
എനിക്ക് ചുറ്റുമായ് നടനമാടുന്നു...
ക്ഷമിക്ക,അമ്മേ നിൻ സുവർണ്ണ സ്വപ്നങ്ങൾ-
ഫലവത്താക്കുവാൻ ശ്രമിച്ചതില്ല ഞാൻ.
സഹോദരങ്ങളെ അറവ് ചെയ്തിടാൻ
മടിച്ച കുറ്റത്തിൽ വിധിക്കപ്പെട്ടുപോയ്
ബലിദാനത്തിനായ്പുതിയ കുഞ്ഞുങ്ങൾ
വിശപ്പ് മാറാതെ നിണമൊഴുക്കുവാൻ
പിറകിലുണ്ടമ്മേ,ഒളിച്ചു കൊള്ളട്ടേ നിൻ
മടിയിൽ മാത്ര ഞാൻനിരർഥകമെന്നറിയാമെങ്കിലും.
കരഞ്ഞ് തീർക്കുവാൻ സമയമില്ലെൻറെ
നിഷേധ ബാല്യം നീ തിരിച്ചു നൽകുക..
കരിഞ്ഞ ചിന്തയിൽ മധുരമൂട്ടുക,
തനിച്ച് പോകുവാൻ കരുത്ത് നൽകുക..
നിറഞ്ഞു വിങ്ങിയ മുലകളുണ്ടു ഞാൻ
ശിശുവായ് നിന്നുടെയരികിൽ നിൽക്കട്ടെ"

നിഴലുകൾ തമ്മിലുരസുമൊച്ചയും,
കലാപത്തിൻറെ അടഞ്ഞ ശബ്ദവും
പടിപ്പുരയ്ക്കൊപ്പം ഒഴുകിയെത്തുന്നു,
നിസ്സംഗ്ഗനായ് നിന്നെൻ മകൻ ചിരിക്കുന്നു
കൊലമരത്തിൻറെയരികിലെന്ന പോൽ...

നരച്ച മാത്രുത്വം വിറച്ചു വീഴുന്നു,
നിണമൊഴുകുന്ന കനൽ വഴികളിൽ... 

Wednesday 12 December 2012

ആത്മരതി..



ഒരുമയിലൊരു കനവുണ്ട്, നിന്നെ-
പ്പിരിയാതെ കാണുന്ന കനവ്...
ഓർമ്മകളിലൊരു നനവുണ്ട്, നമ്മൾ
അറിയാതെ അകലുന്ന നനവ്..
വിടചൊല്ലിപ്പിരിയുന്ന നേരമായ്,
നീയെൻ മനസ്സിൻറെ ജാലകപ്പാളികളടയ്ക്കുക,
തിരികെപ്പറക്കുവാനാവാതെ ഞാനീ
കനവിൻറെ തീരത്തടിഞ്ഞുകൊള്ളട്ടെ!

മിഴികളിൽ നനവില്ല, പുകയുന്ന മനമല്ല
ഒഴിയാതെയൊഴുകുന്ന ഓർമ്മകൾ മാത്രം
പ്രിയനേ, പിരിഞ്ഞുവെന്നാകിലും നീയെൻറെ
മനമല്ലേ,മാറാത്തൊരോർമ്മയല്ലേ..

അവസാനയാത്രയായ്, ഞാനീപ്പടിയിലെൻ
പുണ്യവും പാപക്കറകളുമിറക്കിവെയ്ക്കെട്ടെ, 
ഇനി യാത്ര, തീരാത്ത വഴികളിൽ പഥികയായ്
സ്മരണയാം പാഥേയമില്ലാതെ, ഞാനിനി
ഇരവിൻറെയവസാനയാമങ്ങളിൽ നിൻറെ
മധുര സ്വപ്നങ്ങളിൽ നനവായ്, കുളിരായ്
തീരാത്ത മോഹമായൊരു വേള വന്നു നിൽക്കാം...

ഇത് ബലി, ആത്മ ബലി..
ഇത് നഷ്ടസ്വപ്നങ്ങളുടെ പിൻ മൊഴി
ഒരു പ്രണയ, മരണത്തിൻറെ പിൻ കുറിപ്പ്....

Saturday 17 November 2012

സണ്ണി ലിയോണും ഗോപനും പിന്നെ കുറേ ഒളിസേവകളും..


പെണ്ണ് തുണിയുടുക്കാതിരുന്നാൽ ആഹാ!
ആണ് തുണിയുടുക്കാതിരുന്നാൽ ഏഹേ...
എന്തൊരു സാസ്കാരിക മൂല്യച്യുതി ?
എന്തൊരു കൾച്ചറൽ ഇൻറർകോഴ്സ്?
നഗ്നത പൂവ് പോലൊരു സൗന്ദര്യമല്ലേ?
പൂവ് തലയിൽ ചൂടാംസമ്മാനമാക്കാം
അനശ്വര പ്രണയത്തിനുംനിഷ്കളങ്കതയ്ക്കും
പൂവിലും വലിയ ഉപമയുമില്ല!
അല്ല പൂവ് ചെടിയുടെ ജനനേന്ദ്രിയമല്ലേ?
ഒരോർമ്മയുണ്ട്,.. പണ്ടേതോ പള്ളിയിൽ
ആന്തൂറിയത്തിന് ഊരുവിലക്ക് കൽപ്പിച്ചുവത്രേ..
ആന്തൂറിയപ്പൂവ് മനുഷ്യ ജനനേന്ദ്രിയത്തെപ്പോലെയത്രേ..
ഇടയലേഖനങ്ങളിൽ ഊരുവിലക്കുകൾ
സാംസ്കാരികസാമുഹിക പൈത്രുകമേ ലജ്ജിക്കുക.
ലിഗത്തെ പൂജിക്കുന്ന ക്ഷേത്രങ്ങളുള്ള എൻറെ നാട്ടിൽ
തുണിയുടുക്കാത്തത് ആഭാസം
രസനാവിലാസം നടത്തിയ മൂരാച്ചികൾ-
കുംഭമേളകൾ കാണാതിരിക്കട്ടെ..
നിയമസഭയിൽ മുണ്ട് പൊക്കിക്കാണിക്കുന്നതും,
പൊതു സ്ഥലങ്ങളിൽ മുണ്ടുരിയുന്നതും
വീരോചിതംദേശാഭിമാനം...
പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ പിഴ
പണ്ട് മുലക്കരം നിയമമാക്കിയതിൻ തിരുശേഷിപ്പ്..
ആട്ടെഇരവിൻറെ മധ്യ യാമങ്ങളിൽ-
ജനലുകൾ ചാരി ഫാഷൻ ചാനൽ കാണാം..
റിയാലിറ്റി ഷോകളിലെ അല്പ വസ്ത്രധാരികളെ നമിച്ച്
മുഷ്ടി മൈഥുലനം നടത്താം...
സണ്ണി ലിയോണിനെ തലയിലേറ്റി നടക്കാം
പാവം ഗോപനെ കല്ലുമെറിയാം...
വിഭ്രാന്തിക്ക് കല്ലേറ്... പ്രദർശന രതിക്ക് പൂച്ചെണ്ട്..
സന്തോഷം... പെരുത്ത സന്തോഷം... 

 ത് ഭ്ഭൂ... ഒരു സാംസ്കാരിക പൈത്രുകം...

Thursday 15 November 2012

ക്യൂ...





വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം ഞാനായിരുന്നു.
ചെറുപ്പത്തിൽ കഞ്ഞിക്ക് അരി വാങ്ങാൻ റേഷൻ കടയുടെ തിണ്ണയിൽ നിന്നപ്പോഴും,
പിന്നൊരുനാൾ ആശുപത്രി വരാന്തയിൽ ചീട്ടിനായി നിന്നപ്പോഴും,
ഒരായിരം തിരിച്ചറിയൽ കാർഡുകൾക്കായി നിന്നപ്പോഴും,
ജാതിസർട്ടിഫിക്കേറ്റ് പതിച്ചു നൽകാത്ത ഏമാൻറെ കൂലി നൽകാനുള്ള ക്യൂവിൽ നിന്നപ്പോഴും,
കണ്ണിലിരുട്ട് കയറിയ നാളിൽ മനസ്സമാധാനത്തിന് ബിവറേജ് ക്യൂവിൽ നിന്നപ്പോഴും
ഒന്നാമനായിത്തന്നെ നിന്ന് ജയിച്ച ഞാൻ ഇന്ന് ഈ ക്യൂവിൻറെ പിറകിലൊതുങ്ങിയോളിച്ചു.
ഇടതു കൈയിലെ നടുവിരലിൽ ജനാധിപത്യ ധ്വംസനത്തിൻറെ നീലിച്ച അടയാളം കാട്ടി
എൻറെ നായകൻ ടീവിയിൽ പറയുന്നു, പോവുക, പോയി ക്യൂ നിൽക്കുക..
ജനാധിപത്യം വളരട്ടെ, വിരിയട്ടെ, പടർന്ന് പന്തലിക്കട്ടെ...
കൊടിവെച്ച കാറിൽ പറന്നോരായേമാൻ വെളു വെളുക്കെച്ചിരിച്ചെൻ മുന്നിലെത്തിയോതി,
ശരിയാക്കാം ഞാനൊന്ന് കയറട്ടെ ഭ്ഭരിക്കുവാൻ..
ഇനിയും മരിക്കാത്ത പ്രത്യാശ മാത്രമായ്, വ്യഭിചാരക്കാരുടെ ശക്തി തെളിയിക്കാൻ
എന്നെയും നിന്നെയും നമ്മളെയാകയും വ്യഭിചാരിക്കാനുള്ള ശക്തി കൊടുക്കുവാൻ;
അനുവാദം നൽകുന്ന ക്യൂവിളാണിന്നു ഞാൻ.... വ്യഭിചരിക്കാനുള്ള സമ്മതം നൽകുവാൻ...


വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം  ഇന്നും ഞാൻ തന്നെയായിരുന്നു.

Saturday 14 July 2012

ഫോര്‍വേഡഡ്‌"....!!""...



ഒരിക്കല്‍ ജാതി സര്‍ട്ടിഫിക്കേറ്റ്‌ കാട്ടി അവള്‍ അവനോട്‌ ചോദിച്ചു, 
"ഞാന്‍ ഫോര്‍വേഡഡാണ്‌, നിനക്കെന്നെ പ്രണയിച്ചു കൂടെ?"

 പാല്‍ പൊടിയുടെയും സൂചി ഗോതമ്പിന്‍റെയും വാസന തട്ടി നാസിക പുളഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിച്ച്‌ അവന്‍ മൊഴിഞ്ഞു, 

"ഞാന്‍ ഫോര്‍വേഡഡല്ലല്ലോ?"

"സാരമില്ല,പ്രണയത്തിനെന്ത്‌ ജാതിയും മതവും?" അവള്‍ പ്രതിവചിച്ചു. 
"ഇനി ഇത്‌ വിവാഹത്തിലെത്തിയാല്‍ അന്ന്‌ നീ മതം മാറിയാല്‍ പോരേ?"

"അപ്പോള്‍ ഫോര്‍വേഡഡാകുമോ? അതൊരു അറിവാണല്ലോ, ഇന്നു വരെ ചിന്തിക്കാത്ത ഒരു മാര്‍ഗ്ഗം?" അവന്‍ മനസ്സില്‍ പിറുപിറുത്തു. 

തുടര്‍ന്ന്‌ അവന്‍ പാടത്ത്‌ പണിയുന്ന കോരനേയും ചേന്നനേയും ഫോര്‍വേഡഡാക്കി നാട്ടില്‍ പുത്തന്‍ വിപ്ളവ വിത്ത്‌ വിതച്ചു... 

മൂന്നാം ദിനം കോരന്‍റെ മകളും അവനോട്‌ ജാതി സര്‍ട്ടിഫിക്കേറ്റ്‌ കാട്ടി അതേ ചോദ്യം ചോദിച്ചു,...


 "ങള്‍ ക്കെന്നെ കെട്ടിക്കൂടെ, ഞങ്ങ ഫോര്‍വേഡഡാ"... 

ഓടി രക്ഷപെടാനൊരുങ്ങിയ അഭിനവ വിപ്ളവകാരിയെ നോക്കി അവള്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു,,,

"നുമ്മളെപ്പണ്ട്‌ ഓര്‌ വന്ന്‌ മതം മാറ്റിയതാണപ്പാ... നുമ്മ നല്ല നമ്പൂരിമാരാര്‍"ന്നൂ"...

Wednesday 20 June 2012

"ബലി"....



മഴയില്‍ക്കുളിര്‍ന്നലിയുന്നൊരെന്‍ മനസ്സിന്‍റെ-
നനയാത്ത, മായാത്ത സ്വപ്നങ്ങളാണ്‌ നീ...
മനസ്സില്‍ നിറയുന്ന സ്വാന്ത്വന വചസ്സുകള്‍
മായ്ക്കാത്ത, മഴതേടിയലയുന്ന വേഴാമ്പലാണ്‌ നീ...
ഇനിയും ചിരിക്കാത്തൊരെന്‍ പാദസ്വരങ്ങള്‍ തന്‍,
മധുരം കിനിയുന്ന സംഗീതമാണ്‌ നീ..

ഹാ! മരണമേ, വരികയെന്‍ മനസ്സിന്‍റെ വിങ്ങലില്‍-
കലി തുള്ളിയലറാതെ, കുളിരുള്ള തെന്നലായ്‌,
എന്നിലെ എന്നെയുരുക്കുന്ന നന്‍മ തന്‍
തെളിവായ്‌-വെളിവായ്‌ വരികയെന്നോമനേ...

മൃത്യു...... ഉണരാത്ത നിദ്രതന്‍ കൂട്ടുകാരന്‍
എന്‍  ലഹരിയിലുരുക്കുന്നൊരാത്മ തോഴന്‍...

മൌനമാം സൌഖ്യത്തിന്‍ കൂട്ടിലൊളിച്ചൊരു-
വഴിയറിയാത്തൊരു പക്ഷിയായിരുന്നു ഞാന്‍..
എന്നെച്ചിറകിന്‍ റെയടിയില്ലോളിപ്പിച്ചയമ്മതന്‍
ചേതനയ്ക്കപ്പുറം നിന്നു ഞാന്‍ തിരയുന്നു-
സഹചരാ.... മരണമേ, വരിക... കൈക്കൊള്ളുക..

ഇത്‌ ബലി... നിനക്കായെന്നാത്മ ബലി...

ഇതൊരര്‍ച്ചന... നിനക്കായെന്‍ രക്ത പുഷ്പാര്‍ച്ചന

Saturday 16 June 2012

രാഷ്ട്രീയ വിളവെടുപ്പോ, ആത്മാര്‍ ത്ഥതയോ???







രാഷ്ട്രീയ വിളവെടുപ്പോ, ആത്മാര്‍ ത്ഥതയോ??? എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം സത്യം... ജീവന്‍ കൊടുത്തും ഈ നെറികേട്‌ ഞങ്ങള്‍ എതിര്‍ക്കും.. വടവാതൂരിലെ മാലിന്യം എന്‍റെയും നിന്‍റെയും നമ്മുടെ അടുത്ത തലമുറയുടെയും സിരകളിലൂടെ സഞ്ചരിക്കെണ്ട...

Tuesday 12 June 2012

കണക്കെന്ന മണ്ടന്‍ ശാസ്ത്രം..


വാര്‍ഷികപരീക്ഷകളില്‍ മാത്രം കണക്കിന്‌ ജയിച്ച്‌ പോന്നിരുന്ന ഒരു പാവം വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എത്ര ഓണപ്പരീക്ഷകളിലും ക്രിസ്തുമസ്‌ പരീക്ഷകളിലും കണക്കിന്‌ തോറ്റ്‌ തൊപ്പിയിട്ട്‌ പ്രോഗ്രസ്‌ കാര്‍ഡ്‌ വീട്ടില്‍ കാണിച്ച്‌ ഒപ്പിടുവിക്കാനാവാതെ ക്ളാസില്‍ പോകാതിരുന്നിട്ടുണ്ട്‌ ഞാന്‍... 
എന്‍റെ  മൂത്ത സഹോദരനാവട്ടെ ഒരു ടിപ്പിക്കല്‍ കണക്കനും.... അവന്‌ ഫുള്ളില്‍ കുറഞ്ഞൊരു മാര്‍ക്കില്ല ഈ നശിച്ച കണക്കിന്‌. 


സ്കൂള്‍ കസര്‍ത്തുകള്‍ കഴിഞ്ഞ്‌ ഞാന്‍ ഫോര്‍ത്ത്‌ ഗ്രൂപ്പെടുത്ത്‌ പ്രീഡിഗ്രി ചെയ്തതിന്‍റെ ഉത്തരവാദിത്വവും കണക്കിനല്ലാതെ മറ്റാര്‍ക്കുമല്ല. അവിടെയും രക്ഷയില്ലെന്ന്‌ കണ്ട്‌ സൈക്കോളജിയില്‍ ബിരുദത്തിന്‌ ചേര്‍ന്നപ്പോള്‍ ദാ വരുന്നൂ നശിച്ചൊരു പ്രോബബിലിറ്റിം സ്റ്റാറ്റും... 
"പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്‍റെ ഗാനമേള".... 


"എ പ്ളസ്‌ ബി ദ ഹോള്‍ സ്ക്വേ്യര്‍ഡ്‌".... തേങ്ങാക്കൊല...


പ്രിയപ്പെട്ട കണക്കന്‍മാരേ, ഒരു കാര്യം പറയട്ടെ, ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണന്നല്ലേ വെയ്പ്പ്‌, പക്ഷേ... ഈ കണക്കെന്ന്‌ പറയുന്നത്‌ തന്നെ ഇമ്മിണി ബല്യ ഒരു മണ്ടന്‍ ശാസ്ത്രമല്ലേ??????


നെറ്റി ചുളിക്കേണ്ട, ഞാന്‍ തെളിയിക്കാം... 


"എന്‍റെ കൂട്ടുകാരന്‌ കണക്കിന്‌ 76ല്‍ 52 മാര്‍ക്ക്‌ കിട്ടി. എങ്കില്‍ അവന്‌ 90 ല്‍ എത്ര മാര്‍ക്കാവും കിട്ടിയിരിക്കുക???"...


"ഹ!, ചുമ്മാ വായിച്ചോണ്ടിരിക്കാതെ ഒന്ന്‌ ചെയ്ത്‌ നോക്കുവ്വാ"... 


"ഒരു പേനായും പേപ്പറുമെടുത്തേ".... 


"എടുത്തോ.... എന്തുവാഡേ താമസം".... 


"തപ്പീട്ട്‌ കാണുന്നില്ലേ????"...


"ഹും! ..... ശരി, ഇബിഡെ ബാ"... 


"ഞാന്‍ പറയുന്നത്‌ പോലെ എഴുത്‌"... 


"76ല്‍ അവന്‍ കിട്ടിയത്‌ 52 മാര്‍ക്ക്‌... അപ്പോ 90ല്‍ എത കിട്ടും?"... 
"എന്തുവാഡേ മുഖത്തൊരു പുഛ ഭാവം?"...
 68.42%... 
"ഉവ്വാ.... അതെനിക്കറിയാം.. അതായിത്‌ 52 ഭാഗം 76 ഗുണം 100... ല്ലേ"... 


"ശരി... 
നിങ്ങള്‍ഡെ കണക്ക്‌ പ്രകാരം ഓന്‌ 90ല്‍ എത്ര മാര്‍ക്കാവും കിട്ടുക??
76 ല്ല്യേ.... സമ്മതിച്ചു"... 


"ഇനി പറ 76 എന്ന സംഖ്യ 90 ന്‍റെ എത്ര ശതമാനമാണ്‌???"


"ചിരിക്കെണ്ടെഡോ... അത്‌ എന്തായാലും 68.42% അല്ല"... 


"സംശയമുണ്ടേല്‍ ചെയ്ത്‌ നോക്ക്‌ മച്ചൂ... 76ഭാഗം 90 ഗുണം 100"... 


"മ്മ്‌..... ഇമ്മിണി കഷ്ടപ്പെടും.. അതിന്‍റെ ഉത്തരം 84.44% ആണെഡോ.... 
എങ്ങനെയൊണ്ട്‌, നെന്‍റെ കണക്കിണ്റ്റെ ഗുണം???" 


"ഒന്നു ചുരുക്കിപ്പറഞ്ഞാല്‍ 90ന്‍റെ 68.42% ആണ്‌ 76. പക്ഷേ,
76 എന്നത്‌ 90ന്‍റെ 84.44% വും"... 


"ഒറ്റ സംഗ്രഹം മാത്രമേയുള്ളൂ"... 


"ഡോ ചാക്കോ മാഷേ,,,,,, കൊണ്ട്‌ അറബിക്കടലിലൊഴുക്കഡോ തന്‍റെ ഭൂഗോളത്തിന്‍റെ സ്പന്ദനം".... 


"ഹേയ്‌!... പ്രൈമറി ക്ളാസു മുതല്‍ എന്‍റെ പ്രോഗ്രസ്‌ കാര്‍ഡ്‌ ഒളിപ്പിച്ച്‌ വെയ്പ്പിച്ച കണക്കേ.... 
പോയി ചാക്‌...... ചാക്‌,,,,,, 
ചത്ത്‌ തുലയ്‌.... ഹായ്‌ ഹായ്‌"....

Friday 1 June 2012

ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍..... സച്ചിതാനന്ദന്‍ പറയാന്‍ മറന്ന വശം....




ഒരു പെണ്ണിനെ സ്നേഹിക്കയെന്നാല്‍.... 
നിണ്റ്റെ സ്വത്വബോധത്തിണ്റ്റെ നേരറിവുകള്‍ക്ക്‌, അവയുടെ അന്വേഷണങ്ങള്‍ക്ക്‌ ബലിതര്‍പ്പണം നടത്തുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കയെന്നാല്‍.... പ്രതീക്ഷയുടെ പ്രഭാത സൂര്യ കിരണങ്ങളെ ഗര്‍ഭഛിദ്രം ചെയ്ത്‌, ഒരിക്കലും പിറക്കാത്ത പൂര്‍ണ്ണ ചന്ദ്രനെ സ്വപ്നം കണ്ടിരിക്കുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍... സ്വാതന്ത്ര്യത്തിണ്റ്റെ മധുരത്തില്‍ നിന്ന്, പാരതന്ത്ര്യത്തിണ്റ്റെ ചങ്ങലകളിലേയ്ക്ക്‌ പലായനം ചെയ്യുക എന്നതാണ്‌... 


ഒരു പെണ്ണിനെ സ്നേഹിക്കുകയെന്നാല്‍... ആത്മാവിഷ്കാരത്തിണ്റ്റെ, പുരോഗമനത്തിണ്റ്റെ, സാമൂഹ്യ ബോധത്തിണ്റ്റെ.... പിന്നെ നിന്നെ മുന്നോട്ട്‌ നയിക്കുന്ന എല്ലാ നന്‍മകളുടെയും ഭ്രൂണത്തിന്‌ ഒപ്പീസ്സ്‌ ചൊല്ലുക എന്നതാണ്‌...

Thursday 10 May 2012

ഞങ്ങള്‍ ദേശാടനക്കിളികളായിരുന്നു..
ഭൂമിയിലെ ദേശാടനക്കിളികള്‍...
ഇന്നലെ മുതല്‍ ഞാന്‍ അവളോടൊപ്പം യാത്ര തുടങ്ങി-
സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക്‌...
പ്രലോഭനങ്ങളുടേയും, വിലപേശലുകളുടെയും ഏഴ്‌ കവാടങ്ങള്‍...
അവ കടന്നു വേണം ഞങ്ങള്‍ക്ക്‌ സ്വപ്നലോകത്തെത്തുവാന്‍..
ഒന്നാം കവാടത്തില്‍ പതുങ്ങി നിന്ന സദാചാരത്തിണ്റ്റെ മാലാഖ ഞങ്ങളോട്‌ വേര്‍പിരിയലിണ്റ്റെ സ്വാതന്ത്യ്രത്തെക്കുറിച്ച്‌ പറഞ്ഞു...
ഉച്ചത്തില്‍ ചിറകിട്ടടിച്ച്‌ അവള്‍ അത്‌ നിഷേധിച്ചു...
സത്യം പറയട്ടേ, എനിക്കത്‌ അനുഭവിക്കണമെന്നുണ്ടായിരുന്നു...
വളരെ തീവ്രമായി...
സ്വപ്നലോകത്തിണ്റ്റെ രണ്ടാം കവാടത്തിലെ ബന്ധങ്ങളുടെ മാലാഖ വിലപേശിയത്‌ ബന്ധങ്ങളുടെ കെട്ടുപാടുകള്‍ കാട്ടിയായിരുന്നു...
എനിക്ക്‌ തിരികെ പറക്കണമെന്നുണ്ടായിരുന്നു....
പക്ഷേ, കണ്ണീരിണ്റ്റെ ഉപ്പുരസം കാട്ടി അവള്‍ എനിക്കതും നിഷേധിച്ചു...
മൂന്നാമത്തെ കവാടത്തിലെ മാലാഖ മതത്തിണ്റ്റെ, വൈജാത്യമുയര്‍ത്തിയും,നാലാമത്തെ കവാടത്തിലെ മാലാഖ കുലത്തിണ്റ്റെ മാനമുയര്‍ത്തിയും ഞങ്ങളെ വെല്ലുവിളിച്ചു...
ഞങ്ങള്‍ക്ക്‌ പിരിയെണമെന്നുണ്ടായിരുന്നില്ല....
അഞ്ചാം കവാടത്തിലെ ചെകുത്താന്‍ പ്രലോഭങ്ങളുടെ ഭാണ്ഠമഴിച്ചും,ആറാം കവാടത്തിലെ ചെകുത്താന്‍ വേദമോതിയും ഞങ്ങളെ പിന്നിലേയ്ക്ക്‌ വലിച്ചു...
പ്രലോഭനങ്ങളുടെ ആറ്‌ കവാടങ്ങള്‍ കഴിഞ്ഞപ്പോളേയ്ക്കും ഞാന്‍ പൂര്‍ണ്ണമായും അവളില്‍ അനുരക്തയായിക്കഴിഞ്ഞിരുന്നു.
ഏഴാം കവാടത്തിലെ പുരോഹിതന്‍ ഞങ്ങളെക്കാട്ടിയത്‌ സ്വര്‍ഗ്ഗത്തെയും,നഷ്ടത്തെ മറക്കുവാന്‍ പഠിപ്പിക്കുന്ന, വില്‍പ്പനയ്ക്ക്‌ വെച്ചിരിക്കുന്ന, ചരടില്‍ ജപിച്ചെടുത്ത ദൈവത്തെയുമാണ്‌... മാര്‍ക്സിണ്റ്റെ ദൈവത്തെ മനസ്സിലാവാഹിച്ച ഞാന്‍ അതും കടന്ന്‌ പറക്കുവാനോരുങ്ങിയപ്പോള്‍ അവള്‍ എന്നെക്കാക്കാതെ സ്വര്‍ഗ്ഗത്തിണ്റ്റെ മധുരത്തിലേയ്ക്ക്‌ പറന്നകന്നു...
സ്വപ്നത്തിണ്റ്റെ ഏഴാം കവാടം കടക്കാനാവാത്ത എന്നെ മാലാഖമാരും ചെകുത്താന്‍മാരും പുരോഹിതന്‍മാരും ആട്ടിയോടിച്ചു...
തിരികെപ്പറക്കുവാനറിയാതെ, ചിറകു കുഴഞ്ഞ്‌ ഞാന്‍ വീണത്‌ നരകത്തിലേയ്ക്കായിരുന്നു... സ്വപ്നങ്ങളും, സ്വര്‍ഗവും, പ്രണയവുമില്ലാത്ത നരകത്തിലേയ്ക്ക്‌...
എണ്റ്റെ തലയ്ക്ക്‌ മുകളിലൂടെ, വളരെ ഉയരത്തില്‍ അപ്പോഴും ഒരുപാട്‌ ദേശാടനക്കിളികള്‍ പറന്നു പോകുന്നുണ്ടായിരുന്നു... പ്രണയമാകുന്ന സ്വപ്നലോകവും തേടി...

Monday 2 April 2012


 ''എനിക്കുമുണ്ടെടാ ജന്‍മം തന്ന ഒരാള്‌"''


അയ്യപ്പാ... 
ന്തേയ്‌?.... 
നെണ്റ്റെ വീട്ടിലെന്താരുന്നെടേയ്‌ ഇന്നലെയൊരു ആള്‍ക്കൂട്ടം?
ഏയ്‌... ഒന്നൂല്ല.. 
പറയെടാ... പന്തലും, സദ്യേമൊക്കെയൊണ്ടാരുന്നല്ലോ... 
ഒന്നൂല്ലെടാ... 
ഓഹോ... നീയൊക്കെ ബല്യ പുള്ളിയായല്ലേ... വീട്ടിലൊരു പരിപാടി വെച്ചാ വിളിക്കാത്തതോ പോട്ടെ.. എന്താണെന്നൂടി പറയൂല്ലല്ലേ... 
ഡാ ഗോവീ... നീ പെണങ്ങാതെ... അങ്ങനെ പറയത്തക്ക വിശേഷമൊന്നുമില്ലാരുന്നു.. 
എന്നാലും നെണ്റ്റെ അടുത്ത കൂട്ടുകാരനല്ലേ ഞാന്‍.... ഇങ്ങനെ വിളിക്കതേം പറയാതേമിരുന്നാലോ?ആട്ടെ, യ്യ്‌ പറ... ന്തായിരുന്നു വിശേഷം?
അപ്പണ്റ്റെ ചാത്തമാരുന്നെടാ... നീയൊന്നു ക്ഷെമി... അങ്ങനെയാരേം വിളിച്ചിരുന്നില്ല...
 ........ 
.......... 
............ 
കൊള്ളാടാ.... യ്യ്‌ കൊള്ളാം.... 5 വര്‍ഷം മുന്‍പ്‌ അപ്പന്‍ മരിച്ചപ്പോഞ്ഞങ്ങളൊക്കേ വേണാരുന്നു... ഇപ്പോ അപ്പണ്റ്റെ ചാത്തം വന്നപ്പോ വേണ്ടാണ്ടായി... ല്ലേ... നന്നായെടാ... അയ്യപ്പാ,നന്നായി...
 -------------------
ഗോവീ.... 
വേണ്ട... യ്യ്‌ ഒന്നും പറയെണ്ടാ... നിക്കും അവസരം വരും... എനിക്കുമുണ്ടെടാ അപ്പനും അമ്മേമൊക്കെ... കാണിച്ചു തരാം നെന്നെ... ഗോവ്വീ... 
യ്യ്‌ നിന്നേ... പറയെട്ടെ... അയ്യപ്പന്‍ തടഞ്ഞു.. 
വഴി മാറ്‌ അയ്യപ്പാ... അപ്പനു മരുന്നു വാങ്ങണം... 
അയ്യപ്പണ്റ്റെ കൈ തട്ടിമാറ്റി ഗോപി നടന്നകന്നു, ചാത്തം വിളിക്കാത്ത കെറുവോടെ... അയാളുടെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടേയിരുന്നു...
 ''എനിക്കുമുണ്ടെടാ ജന്‍മം തന്ന ഒരാള്‌"''

Sunday 26 February 2012

ബിവറേജിലെ സെലിബ്രിറ്റി ക്രിക്കറ്റ്..

"ഭാഗ്യക്കുറികൾ... ഭാഗ്യക്കുറികൾ.... ഭാഗ്യക്കുറികൾ... 
നാളെയാണ്‌, നാളെയാണ്‌... പരിമിതങ്ങളായ ടിക്കറ്റുകൾ, നാമമാത്രമായ ഭാഗ്യക്കുറികൾ... ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു"... 
ഞാൻ ബിവറേജിന്റെ ക്യൂവിൽ നിന്ന്‌ ഞെരി പിരി കൊണ്ടു... 


പുറത്ത്‌ ഭാഗ്യം വില്ക്കുന്നവരുടെ തിരക്ക്‌... വലതു ഭാഗത്ത്‌ നിന്നും ഒരു പാട്ട്‌--,..''രണ്ടക്ക, റണ്ടക്ക..റണ്ടക"... 
വയറ്റത്തടിച്ച്‌ പാട്ടുപാടുന്ന ആ തമിഴനെ ഞാൻ ഒളികണ്ണിട്ടു നോക്കി... പാവം, ഒരു നേരത്തെ വിശപ്പടക്കാൻ സ്വന്തം വയറിനെ ചെണ്ടയാക്കി അയാൾ പാടുകയാണ്‌......
അപ്പുറത്ത്‌ ടി.വി ഷോറൂമിൽ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്‌ തകർത്തു പെയ്യുന്നു. മസില്‌ പിടിച്ച തവളെയേപ്പോലെ സൂപ്പർ സ്റ്റാർ ബോൾ ചെയ്യുന്നു... അവിടെ തമിഴന്മാർ മലയാളത്താന്മാരെ അടിച്ച്‌ പരണേൽ കേറ്റുന്നു... 
"ഹും, സൂപ്പർ സ്റ്റാർ... എന്റെ കൂവേ, ആകാവുന്ന പണിക്ക്‌ പോയാൽ പോരെ"... ഒരു മമ്മൂട്ടി ഫാൻ, മോഹൻ ലാലിനെ കളിയാക്കുന്നു.. 
പൊടുന്നനെ വന്നു മറുപണി, "ന്നിട്ട്‌ നെന്റെ മമ്മൂട്ടി കളിക്കുന്നില്ലല്ലോ??? അതെങ്ങനാ, ചട്ടന്മാരെ കളിക്കു കൂട്ടുവോ അല്ലേ, ഡേയ്‌, ഓനെ വല്ല സ്പെഷ്യൽ ഓളിംബിക്സിനും വിടഡേ"... 
മമ്മൂട്ടി ഫാനിന്റെ വായടഞ്ഞു... ചെറു ചിരിയോടെ മോഹൻ ലാൽ ഫാൻ എന്നെത്തോണ്ടി, "ചേട്ടാ, ഒരു ലിറ്റർ വാങ്ങിത്തരാമോ??? "
ഞാൻ കൈ നീട്ടി പൈസ വാങ്ങി. "ഏതാ???"..."ഒരു കുറഞ്ഞത്‌..."'' തെല്ലു ജാള്യതയോടെ അയാൾ പിറുപിറുത്തു... 
ഞാൻ മനസ്സിലോർത്തു, "നടന്മാർക്ക്‌ ക്രിക്കറ്റ്‌ ടീമായി, ഇനി നമ്മുടെ രാഷ്ടീയക്കാർക്കാണ്‌ വേണ്ടത്‌..."'' എന്റെ ആത്മഗതം കുറച്ച്‌ വെളിയിലെത്തിയത്‌ ഞാൻ അറിഞ്ഞില്ല... 
''ഹത്‌ കൊള്ളാം'', താടി നീട്ടി വളർത്തിയ ജുബ്ബാക്കാരൻ അതേറ്റ്‌ പിടിച്ചു... "അതാവുമ്പോൾ തകർക്കും... അച്ചുമ്മാമനെ ക്യാപ്റ്റനും, പിണറായിയെ വൈസ്‌ ക്യാപ്റ്റനുമാക്കണം". 
അത്‌ കൊള്ളാല്ലോ, എനിക്കും രസം പിടിച്ചു. "അപ്പോ ആര്‌ ഓപ്പൺ ചെയ്യും???? "
"അതു് ,,ഉമ്മച്ചൻ തന്നെ അല്ലാണ്ടാര്‌??? കുഞ്ഞൂഞ്ഞാവുമ്പോൾ മുടിഞ്ഞ സെറ്റപ്പല്യോ?, ഓൻ തല്ലിക്കൊന്നാലും ഔട്ടാവൂല്ല, സ്റ്റെപ്നിയെ വെച്ച്‌ കളിപ്പിക്കും"... 
"ങേ... അതാരാ സ്റ്റെപ്നി???" ഞാൻ ഞിഞ്ജാസ പൂണ്ടു. 
"നുമ്മടെ ചീഫ്‌ വിപ്പാ അതിന്‌ യോഗ്യൻ, അങ്ങേർക്ക്‌ തെറി വിളീം തെന്തനവും കൂടപ്പിറപ്പല്യോ??? "


“രണ്ടക്ക, രന്റക.... റണ്ടക്ക...” ആ തമിഴന്റെ നിലവിളി അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു.


"ആട്ടെ കുഞ്ഞൂഞ്ഞ്‌ ബാറ്റ്‌ ചെയതാൽ ആരാ ബോള്‌ ചെയ്യുക?? "
"അതിനല്ലേ കെപിസിസി പ്രസിഡന്റ്‌...""''...  ജുബ്ബാക്കാരൻ തീർപ്പ്‌ കല്പ്പിച്ചു. 
ഇയാൾ കോള്ളാല്ലോ? ഞാൻ മനസ്സിലോർത്തു. 
"അംബയർ ആരാവും?" ഞാൻ തവണ കൂടി തിരികൊളുത്തി... ജുബ്ബാക്കാരന്‌ പിറകിൽ ഞങ്ങളെ ശ്രവിച്ച്‌ നിന്ന കൈലിമുണ്ടുകാരൻ പറഞ്ഞു,“ അമ്പൊന്നും ഇല്ല വേണേൽ പാര വെച്ചെറിയാൻ ആളുണ്ട്‌... നുമ്മടെ പിള്ളേച്ചൻ.” 
ആഹാ! രംഗം കൊഴുത്തു തുടങ്ങിയല്ലോ? "തോല്ക്കുമ്പോ കരയാൻ വിമാനച്ചായൻ ഉണ്ട്‌......"'',,,, "വാതു വെക്കാൻ കല്മാടിയേയും, ചിദംബരത്തെയും വരുത്താം". "അവരുടെ ഇടനിലയ്ക്ക്‌ തരൂരും, വിയർപ്പോഹരിക്ക്‌ മിസ്സിസും ഉണ്ടാവും"... 
"കൊമേഴ്സ്യൽ ബ്രേയ്ക്കിന്‌ സമദൂരക്കാരൻ സുകുമാരൻ നായരും, വെള്ളാപ്പള്ളിയുമായുള്ള ചർച്ച വെക്കാം, അത്‌ ബ്രിട്ടാസ്‌ കോമ്പയർ ചെയ്യട്ടെ"... 
"അപ്പോൾ വേറെ കോമഡി ഷോ വേണ്ടല്ലോ???" 
"തേർഡ്‌ അമ്പയറായി ആന്റണിച്ചായൻ വരട്ടെ,കൂടെ രവിച്ചേട്ടനും,വൈക്കം വിശ്വനും ആവട്ടെ ".... 
"ആരു വേണേലും വന്നോട്ടെ, പക്ഷേ ചിയർ ഗേളായി ടിച്ചറമ്മ തന്നെ വേണം"... ബില്ലടിക്കുന്ന കക്ഷി ഇടപെട്ടു... 
ടീച്ചറമ്മയോ? ഞാൻ നെറ്റി ചുളിച്ചു. അയാൾ കസേരയിൽ നിന്നു ചാടിയെണീറ്റ്‌ ഡാൻസ്‌ തുടങ്ങി.. "നിന്നെക്കാണാനെന്നെക്കാലും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ... എന്നിട്ടെന്തേ, നിന്നെക്കെട്ടാനിന്നുവരെ വന്നില്ലാരും"..... 
"ഓ... ഇപ്പൊ പിടികിട്ടി".... ഞാൻ ഊറിച്ചിരിച്ചു. 
പണം കൊടുത്ത്‌ കറുത്ത സ്പിരിറ്റും വാങ്ങി ഞാനിറങ്ങി... 
ഹോ, കേരള സർക്കാരിന്റെ അക്ഷയ പാത്രം, ചാരായനിരോധനം വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്ഥാനമേ ഉണ്ടാകുമായിരുന്നില്ലല്ലോ??? 
ആന്റണിച്ചായന്‌ സ്തുതിയായിരിക്കട്ടെ!!! 
ഞാൻ പാട്ടുകാരന്റെയടുത്തെത്തി... അയാൾ അപ്പോഴും ആ പാട്ട്‌ തന്നെ പാടിക്കൊണ്ടിരുന്നു... ”റന്റക,രണ്ടാക.....രൻഡക്ക“.... 
”എന്റെ ഉവ്വാ, ഇതൊന്നു മാറ്റിപ്പിടി, ഇത്‌ പഴേ പാട്ടല്ലേ“... ഞാൻ ചില്ലറയെടുത്ത്‌ അയാൾക്ക്‌ നല്കി. 
”നിക്ക്‌ ബേണ്ടാ... സായം കാലം നാൻ വേലയെടുക്കറതില്ല സാർ-“ 
”ങേ“... ഞാൻ അത്ഭുതപ്പെട്ടു. ”പിന്നെ നീ പാടിയതോ?“... 
”അത്‌ പാട്ടല്ല സാർ, എന്നോടെ കൂടെ പകുതി പണം ഇരിക്കറുത്‌, നീങ്ക റെഡിയാ, ഒരു പയന്റ്‌ വാങ്ങി രണ്ടാക്കാം“.... 
എനിക്കൊന്നും മനസ്സിലായില്ല. താടിവെച്ച ജുബ്ബക്കാരൻ പുറകിൽ നിന്ന്‌ വിളിച്ചു പറഞ്ഞു, "മാഷേ... അത്‌ ഓൻ പാടിയതല്ല. അവന്റെ കയ്യിൽ ഒരു പൈൻറ്റിന്റെ പകുതി കൊടുക്കാനുള്ള പൈസായുണ്ട്‌, ആരെങ്കിലും ഷെയർ ഉണ്ടോയെന്ന്‌ ചോദിച്ചതാ...പൈന്റ് രണ്ടാക്കാൻ... രണ്ടാക്കാം, രണ്ടാക്കാം"... ജുബ്ബാക്കാരനും ഏറ്റുപാടി...
ഞാൻ ഞെട്ടിത്തിരിഞ്ഞ്‌ ഇരുളിലേയ്ക്കിറങ്ങി നടന്നു. എന്റെ ചെവിക്കുള്ളിൽ അപ്പോഴും അയാൾ ബസിൽ വെച്ച്‌ പാടിയ പാട്ട്‌ മുഴങ്ങിക്കൊണ്ടിരുന്നു.... 
"വളിയമ്പലത്തിൽ,വളി തെറ്റി വന്നു, ഞാനൊരു വാനമ്പാടി...ഒരു ചാൺ വയറിന്‌ പുൽക്കൊടിത്താളത്തിൽ കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ... കണ്ണീർപ്പാട്ടുകൾ പാടാം ഞാൻ...ഓ...ഓ ഓ ഓ"... 

പരമു നേഴ്സും, പാച്ചു മൊതലാളിയും പിന്നെ ലവ് ജിഹാദും...

പാച്ചുവും പരമുവും കൂട്ടുകാരായിരുന്നു. കൂട്ടെന്നുപറഞ്ഞാൽ ഒരൊന്നൊന്നൊന്നര കൂട്ട്‌. ഒരേ പായിലുറങ്ങി, ഒരേ പ്ളേറ്റിൽ ഉണ്ട്‌ അവരങ്ങനെ കാലം കഴിക്കവേ പരീക്ഷ ഭീകരൻ ഓരെ നിർദ്ദാഷിണ്യം പിരിച്ചയച്ചു. എസ്‌.എസ്‌.എൽസി ഭീകരൻ.... പാച്ചു തോറ്റ്‌ തുന്നം പാടി, പരമുവാട്ടെ കഷ്ടിച്ച്‌ രക്ഷപെട്ടു. സങ്കടം മൂത്ത്‌ വിതുമ്പിയ പാച്ചു വിങ്ങിപ്പറഞ്ഞു, “പരമൂ... നുമ്മളെ ആരും പിരിക്കരുത്‌ ട്ടോ, നുമ്മക്ക്‌ പടിത്തം നിർത്താട്ട്വോ... വല്ല പണിക്കും പോവ്വാം”...
പരമു കുതറിമാറി, ഞെളിഞ്ഞ്‌ നിന്ന്‌ പറഞ്ഞു, തേ... ഞാൻ പടിച്ചിട്ടാ പാസ്സായെ, യ്യ്‌ എന്തേ അങ്ങനെ ചെയ്യാഞ്ഞേ... ഞാൻ പടിത്തം നിർത്തൂല്ല... ക്ക്‌ പടിക്കണം... അതോണ്ടേ കാര്യ്ള്ളൂ...
പാച്ചു ഒരു നിമിഷം നിശബ്ദനായി... ഹോ, ബല്യ പടിത്തക്കാരൻ... നിക്കറിയാം യ്യ്‌ ആ സുഹറേടെ നോക്കിയെഴുതി ജയിച്ചതല്ലേ... ന്റെ പരമൂ... ത്‌, നെനക്ക്‌ പറ്റിയ പണിയല്ല....
പ്ഫ... ചൂലേ...യ്യ്‌ ന്താ പറഞ്ഞേ... പരമു വയലന്റായി...
അനന്തരം കൈക്രിയകൾക്കൊടുവിൽ കൂട്ടുകാർ തെറ്റിപ്പിരിഞ്ഞു...
പാച്ചു അപ്പന്റെ കൂടെ തേങ്ങായിടാനും, പരമു ഹ്യുമാനിസ്റ്റിസ്‌ പ്ളസ്‌ റ്റു പഠിക്കാനും....
കാലം കഴുകനെപ്പോലെ അവർക്കിടയിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരുന്നു... പാച്ചു തേങ്ങായിടീൽ നിർത്തി,കൂലിപ്പണിക്ക്‌ പോയിത്തുടങ്ങി. പരമു സുഹറേടോപ്പം കഷ്ടിച്ച്‌ പതിനോന്നും പന്ത്രണ്ടും കടന്നു കൂടി...
ഇന്ന്‌ പാച്ചുവും പരമുവും ബദ്ധ ശത്രുക്കളാണ്‌, കാലം ആ ശത്രുതയുടെ മാറ്റ്‌ കുറയ്ക്കുവാൻ തെല്ലും ശ്രമിച്ചതുമില്ല.
പന്ത്രണ്ട്‌ കഴിഞ്ഞ പരമുവിനെത്തേടി ഏജന്റുമാരെത്തിത്തുടങ്ങി... ലോൺ എടുത്തു തരാം, ഒരു രൂപാപോലും മുടക്കെണ്ട, നഴ്സിങ്ങ്‌ പഠിക്കാമല്ലോ??? അവസാനം പരമു വലയിൽക്കുടുങ്ങിയൊതുങ്ങി, നഴ്സിങ്ങ്‌ പഠിക്കാൻ ബാംഗ്ളൂർക്ക്‌ പോയി... കൂടെ സുഹറയും..
പാച്ചുവാട്ടെ പൈതൃകമുപേക്ഷിച്ച്‌ കച്ചവടം തുടങ്ങി... സോപ്പ്‌, ചീപ്പ്‌, കണ്ണാടി പിന്നെക്കുറെ കള്ളക്കടത്ത്‌ സാമാനങ്ങളും...
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌ പണ്ടാരമടങ്ങിക്കൊണ്ടിരുന്നു..
പരമുവും സുഹറയും കോഴ്സ്‌ കഴിഞ്ഞ്‌ ബോണ്ട്‌ ചെയ്ത്‌ തുടങ്ങി, പാച്ചുവോ...ശ്ശോ... അങ്ങനെ പറയരുത്‌, പാച്ചു മൊതലാളി... അങ്ങേരിപ്പോ വല്യ പുള്ളിയല്ലോ... നാടുനീളെ കടകൾ, റിയൽ എസ്റ്റേറ്റ്‌, കള്ള്‌ ഷാപ്പ്‌... അങ്ങനെ പോകുന്നു കാര്യങ്ങൾ...
പുതുതായിത്തുടങ്ങിയ ആശുപത്രിക്ക്‌ പാച്ചു മെമ്മോറിയൽ ആശുപത്രി എന്ന്‌ പേരിട്ടതിനെ കളിയാക്കിയവരെ മൊതലാളി തൃണവത്ഗണിച്ചു... “ഹും... അസൂയ.... അല്ലാണ്ടെന്താ”...
അപ്പുറെ, പരമുവും സുഹറയും പഠിച്ചു പരണേല്കേറി നാട്ടിലെത്തി... സുഹറ സിസ്റ്ററും, പരമു സിസ്റ്ററനും... നാട്ടിൽ വന്ന ഉടൻ തന്നെ പരമു സുഹറയുടെ വീട്ടിലെത്തി... “നിക്ക്‌ ഓളെ കല്യാണം കഴിക്കണം”... പരമുവിന്റെ പ്രസ്താവന കേട്ട്‌ ബഷീർ ഞെട്ടിയില്ല, ഓൻ ചെറു ചിരി ചുണ്ടിലൊതുക്കിപ്പറഞ്ഞു, അതിന്‌ നെനക്ക്‌ പണിയുണ്ടോ?, എങ്ങനെ നോക്കും ഇവളെ???? അതും പോട്ടെ യ്യ്‌ ഒരു കാഫിർ ല്ലേ... പ്രേമം തലയ്ക്കു പിടിച്ച പരമു പറഞ്ഞു... ഇന്ന്‌ മൊതൽ നുമ്മ മതം മാറീർക്കണ്‌... നുമ്മ പരമുവല്ല, മൊയ്തീനാണ്‌... നല്ല പോളപ്പൻ ബിശ്വാസി... അനന്തരം പരമു പൊന്നാനിയിലേക്ക്‌ പോയി...
പാച്ചു നാടുനീളെ പോസ്റ്ററടിച്ച്‌ വിതരണം നടത്തി.... ഇതാണ്‌ ലവ്‌ ജിഹാദ്‌.... പരമു എങ്ങനെ മൊയ്തീനാവും... ഇതത്‌ തന്നെ ലവ്‌ ജിഹാദ്‌.... നാട്ടുകാർ അതേറ്റ്‌ പാടി...
കല്യാണം, ആഘോഷങ്ങൾ, പുതുമോടി ഓടിയകന്നു... പുത്തൻ ജീവിതത്തിന്റെ കയ്പ്പിന്‌ മുൻപിൽ പരമു...ശ്ശോ... അല്ല മോയ്തീൻ പകച്ചു നിന്നു... ഓൻ ജോലി തേടി നടന്നു...
അവസാനം പരമുമൊയ്തീൻ പാച്ചു മെമ്മോറിയൽ ആശുപത്രിയിൽ നഴ്സായി... മാസം ശമ്പളം 2500 ക...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പരമുമൊയ്തീൻ ബ്ളേയ്ഡിലും തലവെച്ചു... അവസാനം നിവൃത്തിയില്ലാതെ പരമുമൊയ്തീൻ സമരം ചെയ്യാനിറങ്ങി... “നഴ്സ്മാരുടെ ശമ്പളം വർദ്ധിപ്പിക്കുക, പാച്ചുമൊതലാളി തുലയട്ടെ”...

ഒന്നാം ദിവസത്തെ സമരത്തെ പാച്ചു പുല്ല്‌ പോലെ അവഗണിച്ചു. രണ്ടാം ദിനം പരമുവിന്റെ കൂടെ സുഹ്ര നേഴ്സും ചേർന്നു. രണ്ട്‌ നാലും നാല്‌ എട്ടുമായി പെരുകിത്തുടങ്ങി. പ്രശ്നം വഷളായി, തലസ്ഥാനത്തു നിന്നും ആരോഗ്യ മന്ത്രി പറന്നെത്തി... അവസാനം പാച്ചു മൊതലാളി സമരക്കാരെ ചർച്ചയ്ക്ക്‌ ക്ഷണിച്ചു.
തന്ത്രമറിയുന്ന മന്ത്രി പാച്ചുവിനെ ഒറ്റിക്കൊടുത്തില്ല.. അയാൾ സമരക്കാരെ തെറി വിളിച്ചു, വീർത്ത പോക്കറ്റും തലോടി യാത്രയായി...
കലിപ്പ്‌ തീരാത്ത്‌ പാച്ചു ംഒതലാളി ആശുപത്രി നിർത്തി അവിടെ ന്ഴ്സിങ്ങ്‌ കോളേജ്‌ തുടങ്ങി...
പണിപോയ പരമുമൊയ്തീൻ സർക്കാരിന്റെ തൊഴിലുറപ്പ്‌ പദ്ധതിയിൽ ചേർന്ന്‌ കാട്‌ വെട്ടാൻ പോയി...
സുഹറ ഗാന്ധാരിക്ക്‌ പഠിച്ചുകൊണ്ടേയിരുന്നു...
പാച്ചുമൊതലാളി കുമ്പതലോടി പുത്തൻ ഇരു നില മാളികയുടെ മുൻപിലെ ലോണിൽ ഈസി ചെയറിൽ ചാരിക്കിടന്ന്‌ ചിന്തിച്ചുകൊണ്ടേയിരുന്നു.... “എന്റെ ദൈവമേ.... പത്ത്‌ ജയിച്ചിരുന്നെങ്കിൽ..... ഹൊ, തെണ്ടിപ്പോയേനെ”.... 

Wednesday 15 February 2012

പ്രണയം... ഒരു ബാക്കിപത്രം...


അവൾ ചിരിച്ചു തുടങ്ങി...
നിര തെറ്റിയ കിന്നരിപ്പല്ലുകളും, നീലക്കണ്ണുകളും അവളുടെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടീയിരുന്നു...
ഞാൻ ആ ഭംഗി ആസ്വദിക്കുവാൻ ഒരിക്കലും വിഷമിച്ചിരുന്നില്ല... 

ഒരിക്കൽ അവൻ എന്നോട്‌ പറഞ്ഞു, “ഞാൻ അവളെ ഇഷ്ടപ്പെടുന്നു”..
“വേണ്ട,... അത്‌ ശരിയല്ല... നിനക്ക്‌ യൂദാസിന്റെ മുഖമാണ്‌” എന്റെ വാക്കുകൾ അവനെ വിഷമിപ്പിച്ചുവോ? 

പിന്നീട്‌ ഞാനവരെയൊരുമിച്ച്‌ കണ്ടു... ഒരു വസന്തകാലത്ത്‌...... പൂന്തോട്ടങ്ങളിൽ, തെരുവുകളിൽ.....
അവസാനം, നിഴൽ നിറഞ്ഞ അക്കേഷ്യാ മരങ്ങൾക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌...
അവളുടെ മുഖം ചുവന്നിരുന്നു... 
ഞാൻ അവളുടെയടുത്തെത്തി.... അവനെ വിശ്വസിക്കരുത്‌... അവൻ യൂദാസാണ്‌...
“പക്ഷേ.... പക്ഷേ ഞാനവനിൽ യേശുദേവനെക്കാണുന്നു... നിന്നിൽ യൂദാസിനെയും”.. അവൾ പ്രതിവചിച്ചു...
ഉത്തരം മുട്ടി ഞാൻ തിരികെ നടന്നു, വിജയിയായി അവൻ എന്നെക്കടന്നു പോയി... 

പിന്നീട്‌ ഞാനവരെക്കണ്ടത്‌ കമ്പോളത്തിൽ വെച്ചാണ്‌... ഒരു വേനൽക്കാലത്ത്‌......
യൂദാസിന്റെ മുഖമുള്ള ആ കുറിയ മനുഷ്യൻ വിളിച്ചു പറയുന്നു,“എനിക്കറിയില്ല, ഞാനറിയില്ലിവളെ”... അയാളുടെ മടിശ്ശീലയിലെ വെള്ളിത്തുട്ടുകൾ അതേറ്റ്‌ പറഞ്ഞു... 

ഞാൻ അവളെ സൂക്ഷിച്ചു നോക്കി, അവളുടെ നീലക്കണ്ണുകളിലെ സൂര്യൻ അസ്തമിച്ചിരുന്നു... പുഞ്ചിരി മരിച്ചുപോയിരുന്നു... ഉരുണ്ട്‌ തള്ളിയ പുതുനാമ്പിൽ തലോടി അവൾ പറഞ്ഞു.. “ഞാനും... എനിക്കുമിയാളെ അറിയില്ല”
“പക്ഷേ... എനിക്കറിയാം... ഞാനിവരെക്കണ്ടിട്ടുണ്ട്‌... നിഴൽ നിറഞ്ഞ അക്കേഷ്യക്കൂട്ടങ്ങൾക്കിടയിൽ വെച്ച്‌”... എന്റെ മനസ്സ്‌ പിറുപിറുത്തു... 

അവളെ ക്രൂശിക്കുക അയാൾ പറഞ്ഞു.... അവളെ ക്രൂശിക്കുക... ക്രൂശിക്കുക... ജനക്കൂട്ടമത്‌ ഏറ്റുപറഞ്ഞു... 

അപമാനത്തിന്റെ ക്രൂശും ചുമന്ന്‌ അവൾ യാത്രയായി... മറവിയുടെ ഗാഗുൽത്തായിലേക്ക്‌..... 

വെള്ളിത്തുട്ടുകളുടെ കിലുക്കം അകന്നുപോയി... പുതിയ ഇരയേയും തേടി.... 

പിന്നെയും വസന്തങ്ങൾ.....
വർഷങ്ങൾ.....
വേനലുകൾ.... 

Monday 13 February 2012

''പ്രണയം...



ഒരിക്കല്‍ അവള്‍ ചോദിച്ചു, നിണ്റ്റെ നന്‍മകള്‍ എവിടെയെന്ന്‌?... 
എണ്റ്റെ നിലനില്‍പ്പില്‍ നിന്ന്‌ ഞാനവ കാട്ടിക്കൊടുത്തു. 


പിന്നെയവള്‍ ചോദിച്ചത്‌ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമാണ്‌.. എണ്റ്റെ മടിശ്ശീല തുറന്ന്‌ മുഷിഞ്ഞു നാറിയ നോട്ടുകളിലൂടെ ഞാനവ വെളിവാക്കി.. 


ഒടുവിലവള്‍ എന്നിലെ സ്വത്വത്തെയന്വേഷിച്ചു... 
ഉള്ള്‌ തുറന്ന്‌ ഞാനതും നല്‍കി... 


ദീര്‍ഘമായ ആലസ്യത്തിലെ നൈമിഷികസുഖം എന്നില്‍നിന്നകന്നപ്പോള്‍ ഞാന്‍ അവളെയന്വേഷിച്ചു... 
പക്ഷേ, അപ്പോള്‍ അവളെണ്റ്റെ നന്‍മകളും, സ്നേഹവും, പ്രണയവും സ്വത്വവുമെല്ലാമായി കടന്നുകളഞ്ഞിരുന്നു... 


എല്ലാ കമിതാക്കള്‍ക്കും വാലണ്റ്റൈന്‍ ദിന ആശംസകള്‍....

Tuesday 7 February 2012

വിലയ്ക്കെടുക്കപ്പെടുന്ന മനുഷ്യ മനസ്സുകൾ...


രാഷ്ട്രീയം മുതൽ മതം വരെയുള്ള ദൂരമെന്താണ്‌? ഏത് അളവുകോലുകൊണ്ട് അത്‌ അളന്നെടുക്കുവാനാകും? 




സമകാലീന സംഭവങ്ങളാണ്‌ യഥാർഥത്തിൽ എന്നിൽ ഇങ്ങനെയൊരു ചിന്തയുടെ വിത്ത് പാകിയൊരുക്കിയത്... ഇന്ന് ഒരുപക്ഷേ പ്രബുദ്ധകേരളം ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന കാര്യം പോസ്റ്റർ വിവാദമായിരിക്കും... കഴിഞ്ഞ കുറേ ദിവസങ്ങളായി മുല്ലപ്പെരിയാറിനേയും,കൂടംകുളത്തേയുമെല്ലാം നമ്മുടെ പ്രജ്ഞയിൽ നിന്ന് ആട്ടിയകറ്റിക്കളഞ്ഞിരിക്കുന്നു. അത്ര മാത്രമുണ്ട് മത കാര്യങ്ങളിൽ മലയാളിയുടെ സെൻസിറ്റിവിറ്റി. 


സെൻസേഷന്റെ മൊത്തക്കച്ചവടക്കാരാൽ ഊതി വീർപ്പിച്ചെടുത്ത ഒരു വലിയ സോപ്പ് കുമിള മാത്രമാണ്‌ പോസ്റ്റർ വിവാദം. അതിൽ ഏറ്റവും വലിയ പങ്ക് മനോരമ എന്ന ടോയ്‌ലറ്റ് ഷീറ്റിന്റെ കച്ചവട തന്ത്രങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. 
ഒരാഴ്ചയോളം കരുതി,കാത്തുവെച്ച ഈ മതത്തിൽ മുക്കിയ കാളകൂടവിഷം മലയാളിയുടെ മനസ്സിലേക്ക് കുത്തിവെച്ച സമയവും കിറു കൃത്യം... ഇവിടെ ആരാധനാലയങ്ങളുടെ ദിവ്യബലിപീഢങ്ങളിലേക്ക് മനപ്പൂർവ്വം ഈ വിഷം പകർന്നു നല്കുകയായിരുന്നുവെന്ന് വ്യക്തം... എന്തിന്‌, ആർക്കുവേണ്ടി എന്ന് ചിന്തിക്കുവാൻ മറന്ന വിശ്വാസികളും മതത്തിന്റെ ദല്ലാളുകളും കൂടി പൊലിപ്പിച്ച ഈ വിവാദത്തിന്റെ യഥാർഥ ഉദ്ദേശം എന്തായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതല്ലേ??? 


വരുന്ന പിറവം ഇലക്ഷൻ മുന്നിൽ ക്കണ്ട് ആസൂത്രണം ചെയ്ത ഈ ജുഗുപ്ത്സാവഹമായ വിളവെടുപ്പിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... 


ഇപ്പറഞ്ഞതിന്റെ അർത്ഥം സി.പി.എമ്മിന്റെ സമ്മേളന നഗരിയിൽ തിരുവത്താഴത്തിന്റെ ചിത്രത്തിനെ അപഹസിച്ചത് ന്യായീകരണമർഹിക്കുന്നതാണ്‌ എന്നതല്ല, അതൊരിക്കലും അങ്ങനെയാവരുത് താനും... 


ഡാവിഞ്ചി വരച്ച ഈ ചിത്രത്തെ എന്നുമുതലാണ്‌ വിശ്വാസികൾ ഏറ്റെടുത്തതെന്നും, അവർക്ക് മാത്രമായി പങ്കു വെച്ചതെന്നും ചരിത്രം പറഞ്ഞുതരും... പങ്കു വെക്കലിന്റെ രാഷ്ട്രീയം എന്തുമാവട്ടെ,ഏതുമാവട്ടെ ആ ചിത്രത്തെ സ്വത്വമായി കരുതുന്ന മത ചിന്തകൾ മാറേണ്ട, മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... 


ജോത്സ്യന്മാരും, പാതിരിമാരും, മൊല്ലാക്കമാരും മനുഷ്യമനസ്സിന്റെ വികല ചിന്തകളെയും അതിനോടനുബന്ധിച്ച ന്യൂറോസിസിനെയും ചികിത്സിക്കുന്ന കാഴ്ചകൾ ഇന്ന് സാക്ഷര കേരളത്തിൽ സമൃദ്ധമാണ്‌. 


ഇന്ന് സാധാരണക്കാരൻ തുടങ്ങി, സമൂഹത്തിന്റെ ഏത് വിഭാഗത്തിൽ പ്പെടുന്നവരായാലും തങ്ങളിലെ മാനസിക, വ്യക്തിത്വ വൈകല്യങ്ങൾക്കായി ചികിത്സതേടിയെത്തുന്നത് ഈ ദല്ലാളുമാർക്കിടയിലേയ്ക്കല്ലേ, ഇവരാകട്ടെ ദൈവത്തെ ഏലസുകളിലും, ചരടുകളിലും,മാലയിലും, മോതിരത്തിലുമൊക്കെയാക്കി ചില്ലറക്കച്ചവടം നടത്തുകയും ചെയ്യുന്നു...പ്രബുദ്ധകേരളം ഇന്നും തങ്ങളുടെ ചിന്തകൾക്കൊണ്ട് 100 വർഷം പിറകിലാവുകയല്ലേ??? 


ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾക്കാണുമ്പോൾത്തന്നെ ആശുപത്രികളിലേയ്ക്കോടുന്ന നാം മാനസിക വൈകല്യങ്ങളും, രോഗങ്ങളും മൂർച്ഛിച്ച് ചങ്ങലക്കിടുന്ന ഘട്ടത്തിൽ പ്പോലും അവശ്യസഹായം തേടുവാൻ മടിക്കുന്നു. ഇനി മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ ആദ്യമോടുന്നതും മേല്പ്പറഞ്ഞ ദല്ലാളുമാരുടെ അടുത്തേയ്ക്ക് തന്നെ... അവർ കവടി നിരത്തിയും, ധ്യാനിച്ചും, ധ്യാനം കൂടിച്ചും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് നല്കുന്നു... നാമതിൽ തൃപ്തരായി മടങ്ങുന്നു... എന്തൊരു വൈപരീത്യം??? 


ഫേയ്സ് ബുക്കിൽ ഒരു സുഹൃത്ത് ചോദിച്ചിരിക്കുന്നു, ഇങ്ങനെ പോസ്റ്ററടിച്ചതിന്‌ ദൈവം ഇവരോട് ക്ഷമിക്കുമോ എന്ന്??? 
ഉത്തരം വളരെ ലളിതം....സിസ്റ്റർ അഭയയോട് ചെയ്തതിനെയും,പല നെക്രോഫീലിയക്കാരോടുമെല്ലാം ദൈവം ക്ഷമിച്ചില്ലേ.... അതിന്റെയൊക്കെ മുൻപിൽ ഇതൊക്കെ എത്ര നിസ്സാരം.... 

ഈ ചിന്തകളുടെ ഉദ്ദേശം മതനിന്ദയോ, മതവികാരത്തെ വ്രണപ്പെടുത്തുകയോ അല്ല മറിച്ച് മതത്തിലും, മനുഷ്യ മനസ്സുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറുപ്പിനെ കഴുകിക്കളയുക എന്നതാണ്‌... ദയവായി ഇതിന്‌ മത നിഷേധത്തിന്റെ നിറം നല്കാതിരിക്കുക... 

വാല്ക്കഷണം- പോസ്റ്റർ വിവാദത്തിൽ വിശ്വാസികൾ കാണിച്ച വീര്യത്തിന്റെ ഒരംശമെങ്കിലും അഭയ കേസിൽ കാണിച്ചെരുന്നെങ്കിൽ വലിയൊരു പാപക്കറ കഴുകിക്കളഞ്ഞ് നമ്മുടെ മനസ്സുകളെ ശുദ്ധീകരിക്കാമായിരുന്നു....